2014 ജൂൺ 12, വ്യാഴാഴ്‌ച

മകള്‍

                              അവള്‍ ദേഷ്യത്തിലാണ് മകളുടെ പുസ്തകങ്ങളും തുണിയും വാരികൂട്ടിയിട്ടിരിക്കുന്നു."തീയിട്ടു നശിപ്പിക്കും ഞാനിതൊക്കെ .......... ഒന്നും ബാക്കി വാക്കില്ല". അവള്‍ പിറുപിറുത്തു. ഇതെല്ലാം കണ്ടുകൊണ്ട് അയാള്‍ കസേരയില്‍ അനങ്ങാതെ ഇരിക്കുകയാണ് ഒന്നും മിണ്ടാതെ ..... . "അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് ഇന്നലെ കണ്ട ഒരുവന്‍റെ കൂടെ ഇറങ്ങിപോയിക്കുന്നു. എങ്ങനെ വളര്‍ത്തിയതാനവളെ". അവര്‍ പിറുപിറുത്തുകൊണ്ടേയിരുന്നു. "മണ്ണെണ്ണ ഒഴിച്ചുകത്തിക്കണം ...... " അവളുടേതായ ഒന്നും ഇവിടെ ഇനിവേണ്ട ...........ഇനിയുമുണ്ട് ........ അവളുടെ ജാതകം എഴുതിയത് .........,,, അവളെ പ്രസവിച്ചപ്പോളുള്ള ഹോസ്പിറ്റല്‍ രേഖകള്‍ ........ എല്ലാം പഴയ പെട്ടിയിലാണ്. അവര്‍ ആ പെട്ടി വലിച്ചെടുത്ത് തുറന്ന് അതിലുള്ളതെല്ലാം വലിച്ചു പുറത്തിട്ടു. ഓരോന്ന് മറിച്ചു മറിച്ചു നോക്കുന്നതിനിടയില്‍ അവരുടെ  കയ്യില്‍നിന്നും എന്തോ ഊര്‍ന്നു താഴെവീണു. അവര്‍ കുനിഞ്ഞ്‌ അതെടുത്തു പഴയ ഒരു ഫോട്ടോ ,..... മിക്കവാറും ദ്രവിച്ചുതുടങ്ങിയിരുന്നു. അവര്‍ ആ ഫോട്ടോയില്‍തന്നെ നോക്കിനിന്നു. ദേഷിച്ചു ചുവന്നിരുന്ന അവളുടെ കണ്ണുകള്‍ ആര്‍ദ്രമായി ...... അതു നിറഞ്ഞു . ഒരു തുള്ളി കണ്ണുനീര്‍ കവിളിലൂടെ ഒഴുകി താഴെക്കുവീണു. മനസ്സില്‍ നിന്നും  അറിയാതെ ആ വാക്കുകള്‍........ അമ്മ ...., ഇപ്പോള്‍ അവള്‍ അറിയുന്നു, ഇരുപത്തിഅഞ്ചു വര്‍ഷം മുന്‍പ് തന്‍റെ അമ്മയുടെ മനസ്സെന്തായിരുന്നു എന്ന്. അന്ന് താന്‍ പറഞ്ഞ  ജനറേഷന്‍ ഗ്യാപ് ഇല്ലാതെ ...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഞാൻ

................ ഇരുത്തം വന്നിരിക്കുന്നു. പക്വതയോടെ കാര്യങ്ങൾ ചിന്തിക്കുന്നു. താൻ ഒരു നല്ല മകനായിരുന്നോ, സഹോദരനായിരുന്നു, ഭർത്താവായിരുന്നോ ...