അവള്‍ ദേഷ്യത്തിലാണ് മകളുടെ പുസ്തകങ്ങളും തുണിയും വാരികൂട്ടിയിട്ടിരിക്കുന്നു."തീയിട്ടു നശിപ്പിക്കും ഞാനിതൊക്കെ .......... ഒന്നും ബാക്കി വാക്കില്ല". അവള്‍ പിറുപിറുത്തു. ഇതെല്ലാം കണ്ടുകൊണ്ട് അയാള്‍ കസേരയില്‍ അനങ്ങാതെ ഇരിക്കുകയാണ് ഒന്നും മിണ്ടാതെ ..... . "അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് ഇന്നലെ കണ്ട ഒരുവന്‍റെ കൂടെ ഇറങ്ങിപോയിക്കുന്നു. എങ്ങനെ വളര്‍ത്തിയതാനവളെ". അവര്‍ പിറുപിറുത്തുകൊണ്ടേയിരുന്നു. "മണ്ണെണ്ണ ഒഴിച്ചുകത്തിക്കണം ...... " അവളുടേതായ ഒന്നും ഇവിടെ ഇനിവേണ്ട ...........ഇനിയുമുണ്ട് ........ അവളുടെ ജാതകം എഴുതിയത് .........,,, അവളെ പ്രസവിച്ചപ്പോളുള്ള ഹോസ്പിറ്റല്‍ രേഖകള്‍ ........ എല്ലാം പഴയ പെട്ടിയിലാണ്. അവര്‍ ആ പെട്ടി വലിച്ചെടുത്ത് തുറന്ന് അതിലുള്ളതെല്ലാം വലിച്ചു പുറത്തിട്ടു. ഓരോന്ന് മറിച്ചു മറിച്ചു നോക്കുന്നതിനിടയില്‍ അവരുടെ കയ്യില്‍നിന്നും എന്തോ ഊര്‍ന്നു താഴെവീണു. അവര്‍ കുനിഞ്ഞ് അതെടുത്തു പഴയ ഒരു ഫോട്ടോ ,..... മിക്കവാറും ദ്രവിച്ചുതുടങ്ങിയിരുന്നു. അവര്‍ ആ ഫോട്ടോയില്‍തന്നെ നോക്കിനിന്നു. ദേഷിച്ചു ചുവന്നിരുന്ന അവളുടെ കണ്ണുകള്‍ ആര്‍ദ്രമായി ...... അതു നിറഞ്ഞു . ഒരു തുള്ളി കണ്ണുനീര്‍ കവിളിലൂടെ ഒഴുകി താഴെക്കുവീണു. മനസ്സില്‍ നിന്നും അറിയാതെ ആ വാക്കുകള്‍........ അമ്മ ...., ഇപ്പോള്‍ അവള്‍ അറിയുന്നു, ഇരുപത്തിഅഞ്ചു വര്‍ഷം മുന്‍പ് തന്‍റെ അമ്മയുടെ മനസ്സെന്തായിരുന്നു എന്ന്. അന്ന് താന്‍ പറഞ്ഞ ജനറേഷന്‍ ഗ്യാപ് ഇല്ലാതെ ...........
ഇനി പ്രതീക്ഷിക്കു വകയില്ലെന്ന് ലോകവും ബുദ്ധിയും നമ്മോടു പറയും....എന്നാല്‍, സാധ്യതകള്‍ അസ്തമിക്കുന്നിടത്താണ് ദൈവം പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നത്............
2014 ജൂൺ 12, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാൻ
................ ഇരുത്തം വന്നിരിക്കുന്നു. പക്വതയോടെ കാര്യങ്ങൾ ചിന്തിക്കുന്നു. താൻ ഒരു നല്ല മകനായിരുന്നോ, സഹോദരനായിരുന്നു, ഭർത്താവായിരുന്നോ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ