2014 ജൂൺ 4, ബുധനാഴ്‌ച

കള്ളന്‍

                                                      ജനാലയ്ക്കരികില്‍ ഒരു നിഴലനക്കം അയാള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു. ജനാല തുറന്നു പതുക്കെ നോക്കി. മതിലിനുമുകളില്‍ രണ്ടു തലകള്‍. കള്ളന്മാര്‍........ ഇവിടെ താന്‍ മാത്രമേ ഉള്ളു അയാള്‍ നെഞ്ചിടിപ്പോടെ ഓര്‍ത്തു. അതറിഞ്ഞിട്ടു വന്നവരകുമോ? മതിലിനപ്പുറത്ത് എന്തൊക്കെയോ പുകയുന്നു, അടക്കിപിടിച്ച സംസാരവും കേള്‍ക്കുന്നു. ഈശ്വരാ.... എന്ത് ചെയ്യും. താന്‍ ഒറ്റയിക്കാണെന്ന് മനസിലാക്കി വന്നതാണ്‌ ഉറപ്പ്. പാലുകൊണ്ടുവരുന്ന കുമാരനോടുമാത്രമാണ്‌ താന്‍ തനിച്ചുള്ളകര്യം പറഞ്ഞത്. അവനായിരിക്കും ഇതിനു പിന്നില്‍. തന്നെ അപായപെടുത്തി സ്വര്‍ണവും പണവും അപഹരിക്കാനാവും പദ്ധതി. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ആരും ഒന്നും അറിയാതെ പോകരുത്. അയാള്‍ ഒരു വെള്ള പേപര്‍ എടുത്തു എല്ലാം വിശദമായിത്തന്നെ എഴുതി, ഒടുവില്‍ കൂട്ടിച്ചേര്‍ത്തു  "എന്‍റെ മരണത്തിനു പിന്നില്‍ കുമാരന്‍റെ കറുത്ത കരങ്ങളാണ് "
                                     വീണ്ടും ജനാലകളും വാതിലുകളും അടചെന്നുറപ്പു വരുത്തി. മെയിന്‍ സ്വിച്ച് ഓഫ്‌ ആക്കി എന്തായാലും അവന്‍ അകത്തു വരട്ടെ ..... കള്ളന്‍. വെട്ടുകത്തിഎടുത്തു കട്ടിലിനടിയില്‍ കയറി  ചാക്കുകൊണ്ട് മൂടികിടന്നു......
                                     ആരോ വിളിക്കുന്ന ശബ്ദം തനിക്കെന്തുപറ്റി ഉറങ്ങിപ്പോയോ ..........? വിജയേട്ടാ ....... ആരോ വിളിക്കുന്നു. കുമാരന്റെ ശബ്ദം. കതകു തുറക്കാന്‍ പറ്റിക്കാണില്ല... അതാണ് വിളിക്കുന്നത്‌. വെട്ടുകത്തി കയ്യില്‍ എടുത്തു ധൈര്യം സംഭരിച്ചു കതകുതുറന്നു. കയ്യില്‍ നീട്ടിപിടിച്ച പാല്‍കുപ്പിയുമായി നില്‍ക്കുന്ന കുമാരന്‍ "" എന്റെ പൊന്ന് വിജയേട്ട ഇങ്ങനെ കിടന്നുറങ്ങരുതു മണി 7 ആയി ..... പാലുവേണ്ടേ ...? ദേ നിങ്ങടെ മതില് മുഴുവന്‍ പാര്‍ട്ടിക്കാരു ചുവരെഴുതി നശിപ്പിച്ചു ..... വഴിയിലെല്ലാം ടയര്‍ കരിചിട്ടിരിക്കുന്നു പോയി നോക്കെയെ "". അയാള്‍ ഒന്നും മിണ്ടാതെ കുമാരനെ തന്നെ നോക്കിനിന്നു .... പിന്നെ ചിരിച്ചു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഞാൻ

................ ഇരുത്തം വന്നിരിക്കുന്നു. പക്വതയോടെ കാര്യങ്ങൾ ചിന്തിക്കുന്നു. താൻ ഒരു നല്ല മകനായിരുന്നോ, സഹോദരനായിരുന്നു, ഭർത്താവായിരുന്നോ ...