2014 ജൂൺ 3, ചൊവ്വാഴ്ച

യാത്ര...

                                  രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു നാളെ ഏറണാകുളത്ത് ഇന്റര്‍വ്യൂവിനു പോകണം, ഒന്നുകൂടി സര്‍ട്ടിഫിക്കറ്റ്കള്‍ എടുത്തു നോക്കി ..... ഓ ....അത്യാവശ്യം വേണ്ട എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എടുത്തില്ല ..... ഓഫീസിലാണ്. പോയി എടുക്കാം, നാളത്തേക്ക് മാറ്റിവച്ചാല്‍ ഏറണാകുളത്തെത്താന്‍ വൈകും. വാച്ചില്‍ നോക്കി 11.35 കഴിഞ്ഞു. ബൈക്കിന്‍റെ തക്കൊലെടുത്തു , അമ്മയെ ഉണര്‍ത്തി കാര്യം പറഞ്ഞ് ബൈക്കുമായി ഇറങ്ങി. കുറച്ചുകൂടി നേരത്തെ നോക്കിയിരുന്നെങ്കില്‍... ഈ രാത്രി പോകേണ്ടി വരില്ലായിരുന്നു ...... വണ്ടിയിലിരുന്നു ഓര്‍ത്തു.
                                    ഓഫില്‍നിന്നും സര്‍ട്ടിഫിക്കറ്റുമായി മടങ്ങുമ്പോള്‍ 12 മണി കഴിഞ്ഞിരുന്നു. വിജനമായിരുന്നു ബൈപാസ് റോഡ്‌ .... എങ്കിലും പതുക്കെയാണ് ബൈക്ക് ഓടിച്ചത്. ബൈക്ക് കുറച്ചു കൂടി മുന്നോട്ടു ചെന്നപ്പോള്‍ വഴിവിളക്കിന്‍റെ അരണ്ടവെളിച്ചത്തില്‍ കുറച്ചു മുന്നില്‍ ഒരാള്‍ നടന്നു പോകുന്നു. നല്ല ഉയരമുള്ള ഇരുണ്ട ഒരു രൂപം. അടുത്ത് വരുമ്പോള്‍ നോക്കാം പരിചയമുള്ള ആളാണെങ്കില്‍ ലിഫ്റ്റ്‌ കൊടുക്കാം ....... മനസ്സില്‍ കരുതി വണ്ടി മുന്നോട്ടോടിച്ചു. പെട്ടെന്നാണ് വലതുവശത്തെ ഫുട്പാത്തിലൂടെ ഒരു സ്ത്രീ അക്ടീവ ഓടിച്ചു വരുന്നത് കണ്ടത്. ഫുട്പാത്തിലൂടെ താഴേക്ക്‌ ഇറങ്ങാന്‍ സാധിക്കില്ല ... ഈ രാത്രി ഇത്ര വൈകി അവര്‍ ഫുട്പാത്തിലൂടെ എങ്ങോട്ടാണ് പോകുന്നത് ... അവരെ നോക്കികൊണ്ട്‌ മുന്നോട്ടു വണ്ടി ഓടിച്ചു. അവര്‍ വണ്ടി ഓടിച്ചു എതിര്‍ദിശയിലേക്ക് പോയി ഇരുളില്‍ മറഞ്ഞു. അപ്പോഴാണ് നടന്നുവരുന്ന ആളിനെക്കുറിച്ച് ഓര്‍ത്തത്‌. ബൈപാസ് തിരിഞ്ഞ്‌ ഇടറോഡിലേക്ക് ഇറങ്ങി . ഇവിടെ നില്‍ക്കാം അയാള്‍ വരട്ടെ. കുറച്ചുകൂടെ മുന്നിലേക്ക്‌ ബൈക്ക് ഒതുക്കി വച്ചു. ഇപ്പോള്‍ ആളെകാണാവുന്ന ദൂരത്തെത്തി അയാള്‍ ........ അല്ല അത്....എന്താണ്..... ഒരാളെക്കാള്‍ ഉയരമുള്ള കമ്പിളിമൂടിയ....കറുത്ത പുകപോലെ  രൂപം. കറുത്ത പുകയുടെ നേര്‍ത്ത ഭാഗത്തുകൂടെ അപ്പുറം കാണാം..... ഒന്നും ചെയ്യാനാകാതെ പകച്ചു നിന്നു. ആ രൂപം ഇടറോഡിനു എതിര്‍വശത്തെയ്ക്കു തിരിഞ്ഞുപോയി. കുറച്ചുനേരം അവിടെ തന്നെ നിന്നു. ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു വീട്ടിലേക്കു .......
                                                                     ഇന്നും ഈ കാര്യങ്ങള്‍ പലരോടും പറയുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് ...... എന്തായിരുന്നു ആ രൂപം ....ആരായിരുന്നു അര്‍ദ്ധരാത്രിയില്‍ ആക്ടിവ ഫുട്പാത്തിലൂടെ ഓടിച്ചുപോയ ആ സ്ത്രീ ..............
      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഞാൻ

................ ഇരുത്തം വന്നിരിക്കുന്നു. പക്വതയോടെ കാര്യങ്ങൾ ചിന്തിക്കുന്നു. താൻ ഒരു നല്ല മകനായിരുന്നോ, സഹോദരനായിരുന്നു, ഭർത്താവായിരുന്നോ ...